ലോകത്ത് 30 കോടി ആളുകൾ പട്ടിണിയിലെന്നു യുഎന്‍ റിപ്പോർട്ട്

ലോകത്ത് 30 കോടി ആളുകൾ പട്ടിണിയിലെന്നു യുഎന്‍ റിപ്പോർട്ട്
19, May, 2025
Updated on 19, May, 2025 10

ലോകത്ത് 30 കോടി ആളുകൾ പട്ടിണിയിലെന്നു യുഎന്‍ റിപ്പോർട്ട്

ജനീവ: സമ്പന്നരും അതി സമ്പന്നരും ലോകo നിയന്ത്രിക്കുമ്പോൾ ലോകത്തെ 30 കോടി ജനങ്ങൾ പട്ടിണിയിലെന്ന് യുണൈറ്റഡ് നേഷൻസ്.യുദ്ധങ്ങളും  സംഘര്‍ഷങ്ങളും മറ്റ് പ്രതിസന്ധികളും ആണ് ആഗോള തലത്തില്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതെ സ് യുഎന്‍ റിപ്പോര്‍ട്ട്. 2024 ല്‍ ആഗോള തലത്തില്‍ 30 കോടി ആളുകള്‍ കടുത്ത പട്ടിണി നേരിട്ടതായി യുഎൻ  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണ സാധനങ്ങളുടെ  അരക്ഷിതാവസ്ഥയാണ് ഏറ്റവും വലിയ പ്രതിസന്ധി   തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും ഭക്ഷ്യ സാധനങ്ങളുടെ  കാര്യത്തിലുള്ള പ്രതിസന്ധി നില നില്ക്കുന്നു

 65 രാജ്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിൽ 53 രാജ്യങ്ങളിലെയും ജനസംഖ്യയുടെ ഏകദേശം നാലിലൊന്നും പട്ടിണിയെന്ന ഭീഷണി നേരിടുന്നുണ്ട്. 2023-ല്‍   28.160 കോടി ആളുകള്‍ പട്ടിണി നേരിട്ടപ്പോള്‍ 2024 ല്‍ ഇത്  29.530 കോടി ആളുകള്‍ എന്നി നിലയിലേക്ക് ഉയരുകയും ചെയ്തു. ലോകത്ത് ക്ഷാമം നേരിടുന്നവരുടെ എണ്ണം 1.9 ദശലക്ഷം എന്ന നിലയില്‍ എത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയില്‍ അധികമാണ് ഈ കണക്ക്.

ഗാസയിൽ പട്ടിണിയുടെ വലിയ ദുരിതങ്ങള്‍ നേരിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. രണ്ട് മാസത്തിലേറെയായി ഇസ്രായേല്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്ന സാഹചര്യം മേഖലയെ ‘ക്ഷാമത്തിന്റെ ഗുരുതരമായ’ അവസ്ഥയിലേക്ക് തള്ളിവിടുന്നതിനുള്ള പ്രധാന കാരണം. ഗാസയ്ക്ക് പിന്നാലെ സുഡാന്‍, യെമന്‍, മാലി എന്നിവിടങ്ങളിലും സംഘര്‍ഷം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പട്ടിണിയുടെ തോത് വര്‍ധിപ്പിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു.

രൂക്ഷമായ പട്ടിണി നേരിടുന്ന 14 കോടി ജനങ്ങള്‍ വസിക്കുന്ന 20 രാജ്യങ്ങളിലും സംഘര്‍ഷവും അക്രമവുമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നത്. 18 രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനവും 15 രാജ്യങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങളും വെല്ലുവിളി ഉയര്‍ത്തി. ഗാസ, മ്യാന്‍മര്‍, സുഡാന്‍ എന്നിവിടങ്ങളിലും സാഹചര്യങ്ങള്‍ രൂക്ഷമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാനുഷിക സഹായങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ച സാഹചര്യമാണ് സ്ഥിഗതികള്‍ രൂക്ഷമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം മാനുഷികതയുടെ പരാജയമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തലാക്കല്‍ എടുത്ത തീരുമാനം അഫ്ഗാനിസ്ഥാന്‍, കോംഗോ, എത്യോപ്യ, ഹെയ്തി, ദക്ഷിണ സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

Feedback and suggestions

Related news