ഊഷ്മളമായ സന്ദേശത്തോടെ സന്ദർശനം പൂർത്തിയാക്കി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ


20, February, 2026
Updated on 20, February, 2026 7


തന്ത്രപരമായ നയതന്ത്രവും ഡിജിറ്റൽ മോഹങ്ങളും കോർത്തിണക്കിയ തൻ്റെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ മടങ്ങി. സന്ദർശനത്തിന്റെ മനോഹരമായ നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ എക്സിൽ (X) പങ്കുവെച്ച അദ്ദേഹം, 'നന്ദി ഇന്ത്യ' എന്ന ലളിതമായ സന്ദേശത്തിലൂടെയാണ് യാത്ര പറഞ്ഞത്.ഇന്ത്യയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തി. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026-ൽ പങ്കെടുത്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഗോള ടെക് നേതാക്കളുമായും ചർച്ചകൾ നടത്തി.


എഐ ഇംപാക്ട് സമിറ്റിനെ അഭിസംബോധന ചെയ്ത മാക്രോൺ 'നമസ്തേ' എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. 2024-ലെ തന്റെ സന്ദർശനത്തിന് ശേഷം വീണ്ടും ഈ മനോഹരമായ രാജ്യത്തേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച ഡിജിറ്റൽ മാറ്റങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തി. പത്ത് വർഷം മുൻപ് മുംബൈയിലെ ഒരു തെരുവുകച്ചവടക്കാരന് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പോലും കഴിയുമായിരുന്നില്ലെന്നും എന്നാൽ ഇന്ന് അതേ കച്ചവടക്കാരൻ തന്റെ ഫോണിലൂടെ പണം സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്തിലെ മറ്റൊരു രാജ്യത്തിനും സാധിക്കാത്ത ഒന്ന് ഇന്ത്യ സാധ്യമാക്കിയെന്ന് മാക്രോൺ പറഞ്ഞു. 140 കോടി ജനങ്ങൾക്കായി ഒരു ഡിജിറ്റൽ ഐഡന്റിറ്റി നിർമ്മിക്കാനും പ്രതിമാസം 20 ബില്യൺ ഇടപാടുകൾ നടത്തുന്ന പേയ്‌മെന്റ് സംവിധാനം ഒരുക്കാനും ഇന്ത്യക്ക് കഴിഞ്ഞു. 500 ദശലക്ഷം ഡിജിറ്റൽ ഹെൽത്ത് ഐഡികൾ നൽകിയ ആരോഗ്യ ഇൻഫ്രാസ്ട്രക്ചറിനെയും അദ്ദേഹം അഭിനന്ദിച്ചു.ഇന്ത്യ സ്റ്റാക്ക്' (India Stack) എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം ലോകത്തിന് തന്നെ വലിയൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐ ഭരണക്രമത്തിൽ പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണം ശ്ലാഘനീയമാണെന്നും സാങ്കേതിക വിദ്യയിലെ വലിയൊരു കുതിപ്പിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് മാക്രോൺ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ജൂണിൽ ഫ്രാൻസിൽ നടക്കുന്ന ജി7 (G7) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ അദ്ദേഹം ഔദ്യോഗികമായി ക്ഷണിച്ചു. ബ്രിക്സ് (BRICS) അധ്യക്ഷൻ എന്ന നിലയിൽ മോദി ഉച്ചകോടിയിലെ പ്രത്യേക അതിഥിയായിരിക്കും. അടുത്ത വർഷം വീണ്ടും ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.




Feedback and suggestions