Minister Veena George says her goal is to save people from Nipah
8, July, 2025
Updated on 8, July, 2025 24
![]() |
സംസ്ഥാനത്തെ രണ്ട് ജില്ലകളിലായി 461 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ്. പാലക്കാട് 209 പേരും മലപ്പുറത്ത് 252 പേരുമാണ് പട്ടകയിലുള്ളത്. 27 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ. ഇതിൽ നാല് പേർക്ക് പനി ലക്ഷണങ്ങളുണ്ട്. 48 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 46 ഉം നെഗറ്റീവാണ്. 27 പേർ ഹൈ റിസ്ക് കാറ്റഗറിയിലുണ്ട്. ഇതിൽ 4 പേർക്ക് പനി ലക്ഷണമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
മലപ്പുറത്ത് 252 പേരും 209 പേരും പാലക്കാട് സമ്പർക്ക പട്ടികയിലുണള്ളത്. മലപ്പുറത്ത് 8706 വീടുകൾ കണ്ടെയ്മെൻ്റ് സോണിലുണ്ട്. എല്ലാ വീട്ടിലും പനി സർവൈലൻസ് നടത്തി. മറ്റു നിപ കേസുകളുമായി ഇപ്പോഴത്തെ കേസുകൾക്ക് ബന്ധമില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിപയുടെ മരണനിരക്ക് കുറഞ്ഞ, രോഗവ്യാപനം കുറച്ച ഭൂപ്രദേശത്തിൻ്റെ പേര് കേരളം എന്നാണ്. അത് പൊതുജനാരോഗ്യം മെച്ചപ്പെട്ടതുകൊണ്ട് തന്നെയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
എൻ്റെ ലക്ഷ്യം ജനങ്ങളെ നിപയിൽ നിന്ന് രക്ഷിക്കുക എന്നതാണ്. തടഞ്ഞാലും എൻ്റെ പ്രവർത്തനവുമായി മുന്നോട്ടു പോകും. ഒരുമിച്ച് നിൽകേണ്ട സമയമാണിത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ പഴുതടച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. അതേസമയം നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.