Kerala passes bill to allow killing of aggressive animals; first in the country
14, September, 2025
Updated on 14, September, 2025 102
തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി ആളുകളെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം വർധിക്കുന്നതും, വ്യാപകമായ കാർഷിക വിളനാശവും കണക്കിലെടുത്താണ് സർക്കാർ ഈ നിർണായക തീരുമാനമെടുത്തത്.
1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിലെയും കേന്ദ്രസർക്കാർ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടികൾക്ക് അനുമതി നൽകുന്നതാണ് ഈ ബില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
മലയോര മേഖലകളിലെ കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നീക്കം. നിയമഭേദഗതിയെ താമരശ്ശേരി രൂപത സ്വാഗതം ചെയ്തിട്ടുണ്ട്. ഈ ബിൽ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് അയക്കണം. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം മാത്രമേ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടും നിർണായകമാകും.
കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് 180 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഫെബ്രുവരി വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിയമഭേദഗതിക്ക് മുൻകൈയെടുക്കുന്നത്. ഈ രണ്ട് ബില്ലുകളും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.