17, July, 2026
Updated on 17, July, 2026 4
2020-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന "ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവര ചോർച്ച" നടത്തിയതായി വെള്ളിയാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. 220 ദശലക്ഷം (22 കോടി) അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ ബീജിംഗ് നിയമവിരുദ്ധമായി കൈക്കലാക്കിയതായി അദ്ദേഹം ആരോപിച്ചു. കൂടാതെ രാജ്യത്തെ തിരഞ്ഞെടുപ്പ് ഘടനയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ രേഖകൾ ഉടനടി പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.വൈറ്റ് ഹൗസിൽ നിന്നും ടെലിവിഷൻ പ്രൈം ടൈം പ്രസംഗത്തിൽ , യു.എസ് തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ചൈന കടന്നുകയറ്റം നടത്തിയതായി ട്രംപ് ആരോപിച്ചു. ഈ വിവര ചോർച്ച "ഡീപ് സ്റ്റേറ്റ്" ( ഭരണകൂടത്തിന് ഉള്ളിലെ അദൃശ്യ ശക്തികൾ) അംഗങ്ങൾ വർഷങ്ങളായി മൂടിവെച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.നമ്മുടെ തിരഞ്ഞെടുപ്പ് ഘടനയിലെ ഞെട്ടിപ്പിക്കുന്ന സുരക്ഷാ വീഴ്ചകൾ വെളിപ്പെടുത്തുന്ന സുപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങൾ ഉടനടി പരസ്യപ്പെടുത്തുന്നതായും പുറത്തുവിടുന്നതായും ഇന്ന് രാത്രി ഞാൻ പ്രഖ്യാപിക്കുകയാണ്," ട്രംപ് പറഞ്ഞു.തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ദീർഘകാലമായി മറച്ചുവെച്ചിരുന്ന ബലഹീനതകൾ ഈ പരസ്യപ്പെടുത്തിയ രേഖകൾ വെളിപ്പെടുത്തുമെന്ന് അവകാശപ്പെട്ടുകൊണ്ട് ട്രംപ് പറഞ്ഞു, "2020-ലെ തിരഞ്ഞെടുപ്പ് കാലഘട്ടം മുതൽ ആരംഭിച്ച്, വർഷങ്ങളായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവര ചോർച്ചയെന്ന് കരുതപ്പെടുന്ന ഒന്നാണ് നടത്തിയത്. ഇതിലൂടെ 220 ദശലക്ഷം (22 കോടി) യു.എസ് വോട്ടർമാരുടെ വിവരങ്ങൾ ചൈന നിയമവിരുദ്ധമായി കൈക്കലാക്കാൻ ഇത് കാരണമായി."വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പേരുകൾ, വീട്ടുപേരുകൾ (മേൽവിലാസം), ഫോൺ നമ്പറുകൾ, രാഷ്ട്രീയ പാർട്ടി ആഭിമുഖ്യങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ ഈ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ട്രംപ് പറയുന്നത്.വോട്ടർമാരായി രജിസ്റ്റർ ചെയ്യാനും മറ്റ് ദുരുദ്ദേശപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആവശ്യമായ പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, രാഷ്ട്രീയ പാർട്ടി മുൻഗണനകൾ, മറ്റ് സുപ്രധാന വിവരങ്ങൾ എന്നിവ ആ ഡാറ്റയിൽ അടങ്ങിയിരിക്കുന്നു," അദ്ദേഹം പറഞ്ഞു.ഈ വിവര ചോർച്ചയെ "അഭൂതപൂർവമായ തിരഞ്ഞെടുപ്പ് സുരക്ഷാ ദുസ്വപ്നം" എന്ന് വിശേഷിപ്പിച്ച ട്രംപ്, യു.എസ് തിരഞ്ഞെടുപ്പ് സംവിധാനം ഹാക്കിംഗിനും ദുരുപയോഗത്തിനും വിദേശ ഇടപെടലുകൾക്കും വിധേയമാകാൻ സാധ്യതയുള്ളതാണെന്ന് ഈ രഹസ്യരേഖകൾ വ്യക്തമാക്കുന്നുവെന്ന് അവകാശപ്പെട്ടു.നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനം ഹാക്കിംഗിനും ദുരുപയോഗത്തിനും വിദേശ ഇടപെടലുകൾക്കും അപകടകരമായ വിധത്തിൽ വഴിതുറന്നിടുന്നുവെന്നാണ് ഈ തെളിവുകൾ കാണിക്കുന്നത്. അത്രതന്നെ ആശങ്കയുണ്ടാക്കുന്ന മറ്റൊന്ന്, ഈ സുപ്രധാന വിവരങ്ങൾ വർഷങ്ങളായി നിങ്ങളിൽ നിന്ന് മൂടിവെക്കുകയും ഒളിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ്," അദ്ദേഹം പറഞ്ഞു.