ഐഫൽ ടവറിനേക്കാൾ 40 ഇരട്ടി ഇരുമ്പ്; ബുർജ്ജ് ഖലീഫയെ തോൽപ്പിച്ച കോൺക്രീറ്റ്, പഞ്ച്പദ്രയിലെ ഇന്ത്യയുടെ റിഫൈനറി നാളെ മോദി നാടിന് സമർപ്പിക്കും


3, July, 2026
Updated on 3, July, 2026 2



രാജസ്ഥാന്റെ ചരിത്രത്തിലും ഇന്ത്യയുടെ പ്രതിരോധ-ഊർജ്ജ മേഖലയിലും വൻ വിപ്ലവം കുറിച്ചുകൊണ്ട് എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. നിർമ്മാണ മികവിലും സാങ്കേതികവിദ്യയിലും ആഗോളതലത്തിൽ തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ വമ്പൻ പദ്ധതി.ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വൻ കരുത്താകാൻ പോകുന്ന പഞ്ച്പദ്രയിലെ എച്ച്.പി.സി.എൽ പെട്രോകെമിക്കൽ കോംപ്ലക്സ് നാളെ ഉദ്ഘാടനം ചെയ്യപ്പെടും. പ്രതിവർഷം 9 മില്യൺ മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള, ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സാണിത്.ഈ റിഫൈനറിയുടെ നിർമ്മാണ കണക്കുകൾ കേട്ടാൽ ആരും അമ്പരന്നുപോകും:ഇരുമ്പ് : ഇതിന്റെ നിർമ്മാണത്തിനായി ഏകദേശം 3 ലക്ഷം മെട്രിക് ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ഫ്രാൻസിലെ വിഖ്യാതമായ ഐഫൽ ടവറിനേക്കാൾ 40 ഇരട്ടി കൂടുതൽ ഇരുമ്പ്!കോൺക്രീറ്റ്: ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ദുബായിലെ ബുർജ്ജ് ഖലീഫയേക്കാൾ 5 ഇരട്ടിയിലധികം കോൺക്രീറ്റ് ഇതിനായി വേണ്ടിവന്നു.കേബിളിങ്: റിഫൈനറിക്ക് ഉള്ളിൽ മാത്രം 28,000 കിലോമീറ്റർ നീളമുള്ള കേബിളുകൾ ഉപയോഗിച്ചിട്ടുണ്ട്.ഈ റിഫൈനറിക്ക് ആവശ്യമായ എണ്ണയിൽ 1.5 മില്യൺ ടൺ രാജസ്ഥാനിലെ മംഗള എണ്ണപ്പാടങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. ബാക്കി വരും 7.5 മില്യൺ ടൺ എണ്ണയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യും. ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്നും ഈ റിഫൈനറിയിലേക്ക് നേരിട്ട് 487 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി റഷ്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണ എത്തിച്ച് ശുദ്ധീകരിക്കാൻ സാധിക്കും.യൂറോപ്പിലെ പല പ്രമുഖ റിഫൈനറികളും 2030-ഓടെ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. വുഡ് മക്കെൻസി റിപ്പോർട്ട് അനുസരിച്ച് 2035-ഓടെ ലോകത്തെ 21% റിഫൈനറികളും പൂട്ടിയേക്കാം. ചൈനയിലും കഴിഞ്ഞ വർഷം 4 വമ്പൻ പ്ലാന്റുകൾ പൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ പഞ്ച്പദ്ര റിഫൈനറി യാഥാർത്ഥ്യമാകുന്നത് ആഗോള ഇന്ധന വിപണിയിൽ ഇന്ത്യയുടെ മേധാവിത്വം ഉറപ്പിക്കാൻ സഹായിക്കും. കൂടാതെ രാജസ്ഥാൻ സർക്കാരിന് മാത്രം പ്രതിവർഷം 5,000 കോടി രൂപയുടെ വരുമാനവും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കും.























Feedback and suggestions