ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ'; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ


19, September, 2026
Updated on 19, September, 2026 4



ഗുജറാത്തിലെ സാനന്ദിലുള്ള മൈക്രോണിന്റെ നിർമ്മാണ പ്ലാന്റിൽ കമേഴ്‌സ്യൽ ഉത്പാദനം ആരംഭിച്ചതായും, പൂർത്തിയായ ഡി.ആർ.എ എം., നാൻഡ് ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കയറ്റി അയക്കുന്നതായും മൈക്രോൺ സി.ഇ.ഒ. സഞ്ജയ് മെഹ്റോത്ര വ്യക്തമാക്കി. 2026-ന്റെ ആദ്യ ഒമ്പത് മാസത്തിൽ മൈക്രോണിന്റെ ഡി.ആർ.എ.എം. ശരാശരി വിൽപ്പന വില ഏകദേശം 140 ശതമാനവും നാൻഡ് വില ഏകദേശം 130 ശതമാനവും വർദ്ധിച്ചതായി കമ്പനിയുടെ പുതിയ ഫയലിംഗുകൾ വ്യക്തമാക്കുന്നു.


ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണ മൂല്യ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇ.സി.എം.എസ്. പദ്ധതി നടപ്പിലാക്കിവരികയാണെന്ന് എസ്. കൃഷ്ണൻ പറഞ്ഞു. ഉത്പാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന മൂല്യത്തിന്റെ അളവ് വിപുലീകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥയിലെ ആഭ്യന്തര മൂല്യവർദ്ധനവ് മുൻപ് 12 മുതൽ 15 ശതമാനം വരെയായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏകദേശം 22 മുതൽ 23 ശതമാനമായി ഉയർന്നിട്ടുണ്ട്.


ഇന്ത്യ സെമികണ്ടക്ടർ മിഷൻ, മൊബൈൽ നിർമ്മാണ പദ്ധതികൾ, ഇലക്ട്രോണിക്സ് ഹാർഡ്‌വെയറിനായുള്ള പി.എൽ.ഐ. പദ്ധതി, ഇ.സി.എം.എസ്. എന്നിവയിലൂടെ രാജ്യത്തെ മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആഭ്യന്തര മൂല്യവർദ്ധനവിന് മുൻഗണന നൽകുന്നതിലൂടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ തന്ത്രം കൂടുതൽ ശക്തി പ്രാപിക്കുമെന്നും, കൂടുതൽ ഭാഗങ്ങൾ രാജ്യത്തിനകത്ത് തന്നെ നിർമ്മിക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.




Feedback and suggestions