ഇന്ത്യയുടെ ‘ഹരിത സാരഥി’ കുതിക്കുന്നു; മോദിയുടെ ദീർഘവീക്ഷണത്തിൽ റെയിൽവേയിൽ പുതിയ ചരിത്രമെഴുതി ഭാരതം!


17, July, 2026
Updated on 17, July, 2026 48



ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ കരിമ്പുകയോ ഡീസൽ എഞ്ചിന്റെ കാതടപ്പിക്കുന്ന ശബ്ദമോ ഇല്ലായിരുന്നു. അവിടെ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ, രാജ്യത്തിന്റെ അഭിമാനമായ ത്രിവർണ്ണ പതാക വീശി പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ഹരിത വിപ്ലവത്തിന് പച്ചക്കൊടി കാട്ടി. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ ജിന്ദ്-സോണിപത് റൂട്ടിലേക്ക് പ്രയാണം ആരംഭിച്ച ആ നിമിഷം, ആഗോള പരിസ്ഥിതി സൗഹൃദ ഗതാഗത ഭൂപടത്തിൽ ഭാരതത്തിന്റെ പുതിയൊരു സുവർണ്ണ അധ്യായം കുറിക്കപ്പെടുകയായിരുന്നു. . വികസിത രാജ്യങ്ങൾ മാത്രം അവകാശപ്പെട്ടിരുന്ന അതീവ സങ്കീർണ്ണമായ ഈ സാങ്കേതികവിദ്യ ഇന്ത്യൻ ശാസ്ത്രജ്ഞരിലൂടെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാൻ സാധിച്ചത് മോദി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. നരേന്ദ്ര മോദി തുടക്കമിട്ട ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായ ഈ 10 കോച്ചുകളുള്ള ട്രെയിൻ, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയതും കരുത്തുറ്റതുമായ ഹൈഡ്രജൻ ട്രെയിനായാണ് റെയിൽവേ അധികൃതർ വിശേഷിപ്പിക്കുന്നത്. ജർമ്മനി, ജപ്പാൻ, ചൈന, യു.എസ് എന്നീ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഈ നേട്ടം കൈവരിച്ചതോടെ ഹരിയാനയിലെ 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോണിപത് റൂട്ടിൽ പുതിയൊരു റെയിൽ യുഗത്തിന് തുടക്കമായി.





Feedback and suggestions