പത്തനംതിട്ട: കൊടുമൺ ബെവ്‌കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേടുകൾ. ഔട്ട്ലെറ്റിൽ നടത്തിയ വിജിലൻസ് പരിശോധനയിലാണ് വ്യാപകമായ ക്രമക്കേടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തി. കൂടാതെ ഔട്ട്ലെറ്റിൽ കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റതായും, തട്ടിപ്പ് മറക്കുന്നതിന് വേണ്ടി ബില്ലുകൾ പൂഴ്ത്തി വച്ചതായും തെളിഞ്ഞു. ഉപഭോക്താക്കൾക്ക് നൽകാതെ പൂഴ്ത്തിവെച്ച ബില്ലുകൾ വിജിലൻസ് കണ്ടെടുത്തു.
കുറഞ്ഞ മദ്യം കൂടിയ വിലയിൽ വില്പന നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന നടത്തിയത്. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിവെച്ചു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് അറിയിച്ചു.