വന്ദേമാതരത്തിന് മുൻഗണന നൽകിയത് ഗവർണറുടെ നിർദ്ദേശപ്രകാരം; തമിഴ്‌നാടിന് ഇത് അനുയോജ്യമല്ലെന്ന് ടിവികെ


12, May, 2026
Updated on 12, May, 2026 4


മുഖ്യമന്ത്രി വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് ഗീതത്തിനും ദേശീയ ഗാനത്തിനും മുൻപായി വന്ദേമാതരം ആലപിച്ചത് വലിയ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി തമിഴക വെട്രി കഴകം (ടിവികെ). ഗവർണറുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ ക്രമം പാലിച്ചതെന്ന് ടിവികെ മന്ത്രി ആദവ് അർജുന വ്യക്തമാക്കി. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുകയും ദേശീയ ഗാനം അവസാനം ആലപിക്കുകയും ചെയ്യുന്ന തമിഴ്‌നാടിന്റെ പതിവ് രീതി തന്നെ വരും കാലങ്ങളിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്‌നാട് ആക്ടിംഗ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ നടന്ന മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം വന്ദേമാതരവും രണ്ടാമത് ദേശീയ ഗാനവും മൂന്നാമതായി തമിഴ് തായ് വാഴ്ത്തുമാണ് ആലപിച്ചത്. ഈ പുതിയ രീതി തമിഴ്‌നാടിന് അനുയോജ്യമല്ല," ആദവ് അർജുന സോഷ്യൽ മീഡിയയിൽ കുറിച്ചു.ടിവികെയുടെ സഖ്യകക്ഷികളായ സിപിഐയും വിസികെയും (വിടുതലൈ ചിരുതൈകൾ കച്ചി) ഉൾപ്പെടെയുള്ള പാർട്ടികൾ ഈ നടപടിയെ ചോദ്യം ചെയ്തതോടെയാണ് പാർട്ടി ഔദ്യോഗിക വിശദീകരണം നൽകിയത്. തമിഴ് ഗീതം അവസാനമായി ആലപിക്കുന്നതിനെ പുതിയ സർക്കാർ പിന്തുണയ്ക്കുന്നില്ലെന്ന് ടിവികെ വ്യക്തമാക്കി. ഈ വിഷയം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ പ്രകാരം പ്രവർത്തിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും പാർട്ടി അറിയിച്ചു.ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തമിഴ് തായ് വാഴ്ത്ത് മൂന്നാമത്തെ ഗാനമായി ആലപിക്കേണ്ടി വന്നത്. എന്നാൽ ഭാവിയിൽ ഈ പുതിയ രീതി പിന്തുടരില്ല," ടിവികെ പ്രസ്താവനയിൽ വ്യക്തമാക്കി.വന്ദേമാതരത്തിനും ജനഗണമനയ്ക്കും തമിഴ് തായ് വാഴ്ത്തിനേക്കാൾ മുൻഗണന നൽകിയത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വാക്പോരിനാണ് വഴിവെച്ചത്. സർക്കാർ ചടങ്ങുകളുടെ തുടക്കത്തിൽ തമിഴ് ഗീതം ആലപിക്കുന്നതാണ് പാരമ്പര്യമെന്നും ഇതിന് അർഹമായ പ്രാധാന്യം നൽകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ ആവശ്യപ്പെട്ടു.സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ പറഞ്ഞു. ഇത് അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്ന് കരുതാൻ കഴിയില്ലെന്നും അദ്ദേഹം മുഖ്യമന്ത്രി വിജയിയോട് പരസ്യമായ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യകക്ഷിയായ പിഎംകെ സ്ഥാപകൻ ഡോ. എസ്. രാമദോസും എല്ലാ ഔദ്യോഗിക പരിപാടികളിലും തമിഴ് തായ് വാഴ്ത്തിന് അർഹമായ പ്രാധാന്യം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.


"




Feedback and suggestions